മുന്നണികളും നിയമസഭാതിരഞ്ഞെടുപ്പുകളും

1956 നവംബര്‍ ഒന്നിന് ഐക്യകേരളം നിലവില്‍വന്നതോടെ രാജപ്രമുഖന്റെ ഉപദേഷ്ടാവായിരുന്ന വി.എസ്.റാവു ആക്ടിങ് ഗവര്‍ണര്‍ ആയി. അധികം താമസിയാതെ കേരള ഗവര്‍ണര്‍ ആയി ഡോ.ബി. രാമകൃഷ്ണറാവു നിയമിതനായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പിനുശേഷം ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ 1957 ഏപ്രില്‍ 5ന് അധികാരത്തില്‍ വന്നു.
1957-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചരിത്രവിജയം. കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഏതാനും ചില കോണ്‍ഗ്രസ്സിതര കക്ഷികളും പരോക്ഷധാരണയില്‍.

 1957

കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചരിത്രവിജയം. കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഏതാനും ചില കോണ്‍ഗ്രസ്സിതര കക്ഷികളും പരോക്ഷധാരണയില്‍.


 1960

കമ്യൂണിസ്റ്റ് വിരുദ്ധമുന്നണി അധികാരത്തിലെത്തി. കോണ്‍ഗ്രസ് മുസ്ലിംലീഗ് പി.എസ്.പി. സഖ്യം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ.


 1965

തൂക്ക് നിയമസഭ. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ല. സി.പി.എം വലിയ ഒറ്റകക്ഷി. സി.പി.എം പി.എസ്.പി. മുസ്ലിംലീഗ് സഖ്യം കോണ്‍ഗ്രസ്സിനെതിരെ.


 1967

സപ്തകക്ഷി മുന്നണിക്ക് വിജയം. കോണ്‍ഗ്രസ്സിന് 9 സീറ്റുകള്‍. കേരള കോണ്‍ഗ്രസ്സിന് 5 സീറ്റുകള്‍. കോണ്‍ഗ്രസ്സിനെതിരെ സി.പി.എം നേതൃത്വം നല്‍കിയ സപ്തകക്ഷിമുന്നണി.


 1970

സി.പി.ഐ മുന്നണിക്ക് ഭൂരിപക്ഷം. സി.പി.ഐ. കോണ്‍ഗ്രസ്, പി.എസ്.പി, മുസ്ലിംലീഗ്, ആര്‍.എസ്.പി. എന്നിവര്‍ ഘടകകക്ഷികളായ ചെറുമുന്നണി സി.പി.എം, എസ്.എസ്.പി, ഐ.എസ്.പി, കെ.റ്റി.പി. എന്നിവര്‍ നയിക്കുന്ന മുന്നണിക്കെതിരെ.


 1977

കോണ്‍ഗ്രസ്സി.പി.ഐ സഖ്യം വിജയത്തിലേക്ക്. സി.പി.ഐ, കോണ്‍ഗ്രസ്, പി.എസ്.പി, മുസ്ലിംലീഗ്, ആര്‍.എസ്.പി., എന്‍.ഡി.പി, കേരളാ കോണ്‍ഗ്രസ് (എം) സഖ്യം, സി.പി.എം, കേരള കോണ്‍ഗ്രസ് പിള്ള, ജനതാപാര്‍ട്ടി, എം.എല്‍. (ഒ), കെ.എസ്.പി. എന്‍.ആര്‍.എസ്.പി. കോണ്‍ഗ്രസ് (പി) സഖ്യത്തിനെതിരെ.


 1980

എല്‍.ഡി.എഫ് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ് (യു), ആര്‍.എസ്.പി. കേരള കോണ്‍ഗ്രസ് (പിള്ള), കേരള കോണ്‍ഗ്രസ് (എം) ഗ്രൂപ്പുകള്‍ എല്‍.ഡി.എഫിലും, കോണ്‍ഗ്രസ് (ഐ), മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് (ജെ), എസ്.ആര്‍.പി, പി.എസ്.പി, ജനതാപാര്‍ട്ടി എന്നിവ യു.ഡി.എഫിലും അംഗങ്ങളായി.


 1982

യു.ഡി.എഫ് അധികാരത്തിലെത്തി. ദ്വന്ദധ്രുവസഖ്യം തുടരുന്നു. ഘടകകക്ഷികളുടെ അംഗത്വത്തില്‍ ചെറിയ മാറ്റങ്ങള്‍. കോണ്‍ഗ്രസ് ആന്‍റണി ഗ്രൂപ്പും, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും യുഡി.എഫിലെത്തി. ആര്‍.എസ്.പി (എസ്), ജനത (ജി), ഡിഎല്‍പി, എസ്.ആര്‍.പി., പി.എസ്.പി., എന്‍.ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് (ജെ), ഡി.എസ്.പി,ലോകദള്‍ എന്നിവ എല്‍.ഡി.എഫില്‍ ചേര്‍ന്നു.


 1987

ഇടതുപക്ഷ മുന്നണി വിജയിക്കുന്നു. കേരളത്തിന്റെ മുന്നണി രാഷ്ട്രീയത്തില്‍ നിര്‍ണായകവഴിത്തിരിവ്. വര്‍ഗീയ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയില്ലാതെ ഒരു മുന്നണി ആദ്യമായി അധികാരത്തിലെത്തി. യു.ഡി.എഫിനെതിരെ എല്‍.ഡി.എഫിന്റെ മതേതരസഖ്യം. ബിജെപി മൂന്നാം മുന്നണി രൂപീകരിക്കുന്നു.


 1991

രാജീവ്ഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപതരംഗത്തില്‍ യു.ഡി.എഫ് വിജയിക്കുന്നു. മുന്നണി സംവിധാനം മാറ്റമില്ലാതെ തുടരുന്നു.


 1996

എല്‍.ഡി.എഫ് വിജയിച്ചു. കേരള കോണ്‍ഗ്രസ് (ജെ) ഇടതുമുന്നണിയിലേക്ക്. എന്‍.ഡിപി, യു.ഡി.എഫിന് എതിരായ നിലപാട് സ്വീകരിച്ചു. ബി.ജെ.പിയും പിഡിപിയും നയിക്കുന്ന രണ്ട് ചെറിയ മുന്നണികള്‍ കൂടി മത്സരരംഗത്ത്.


 2001

യു.ഡിഎഫ് 100 സീറ്റുകളില്‍ വിജയിച്ചു. രണ്ട പ്രമുഖ മുന്നണികളുടെ ഘടകകക്ഷി ബന്ധങ്ങളില്‍ മാറ്റമില്ല. ബി.ജെ.പി. നയിക്കുന്ന മുന്നണി കുറേക്കൂടി വിശാലമായി.


 2006

എല്‍.ഡി.എഫിന് 98 സീറ്റിന്റെ വിജയം. ബിജെപിക്ക് ഗണ്യമായ വോട്ട് ചോര്‍ച്ച. ഡി.ഐ.സിയുടെ രൂപീകരണം കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചു. ഡി.ഐ.സി. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു.ഡി.എഫിലേക്ക് തിരിച്ചുവന്നു. ഇടതുമുന്നണി മുസ്ലിംലീഗിന്റെ നേതൃത്വവുമായി ഭിന്നതയുള്ള ചെറുകക്ഷികളുമായി തിരഞ്ഞെടുപ്പ് ധാരണയില്‍.


 2011

യു.ഡി.എഫിന് 77 സീറ്റും, എല്‍.ഡി.എഫിന് 68 സീറ്റും ലഭിച്ചു. ബി.ജെപിക്ക് സീറ്റ് ലഭിച്ചില്ല. സി.പി.എംനേതൃത്വത്തിലുള്ള ഇടതുപക്ഷമുന്നണി, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി, ബി.ജെ.പിയുടെ ദേശീയ ജനാധിപത്യസഖ്യം എന്നീ മുന്നണികള്‍ മത്സരരംഗത്ത്.


 2016

ആകെ സീറ്റ് 140
എല്‍. ഡി.എഫ്‌ - 91
സി.പി.എം(സതന്ത്രര്‍ ഉള്‍പ്പെടെ) - 63
സി.പി.ഐ - 19
ജനതാദള്‍ (എസ്‌) - 3
എന്‍.സി.പി - 2
കോണ്‍ഗ്രസ്(എസ്‌) - 1
കേരളാ കോണ്‍ഗ്രസ്(ബി) - 1
സി.എം.പി - 1
ആര്‍.എസ്‌.പി (എല്‍) - 1
യു.ഡി.എഫ്‌ - 47
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ - 22
ഇന്ത്യന്‍ യുണിയന്‍ മുസ്ലീംലീഗ് - 18
കേരള കോണ്‍ഗ്രസ്(എം) - 6
കേരള കോണ്‍ഗ്രസി (ജേക്കബ്) - 1
സ്വതന്ത്രന്‍ - 1

ബി.ജെ.പി - 1




top