നിയമസഭ വരുന്നു

1888ല്‍ ഇന്ത്യന്‍ നാട്ടുരാജ്യങ്ങളിലാദ്യമായി തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് "നിയമനിര്‍മ്മാണസഭ" അഥവാ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സ്ഥാപിച്ചുകൊണ്ട് വിളംബരം പുറപ്പെടുവിച്ചു. ദിവാന്‍ അധ്യക്ഷനും ചില ഉദ്യോഗസ്ഥന്മാരും, പൗരമുഖ്യന്മാരും മാത്രം അടങ്ങിയതായിരുന്നു ആദ്യം കൗണ്‍സില്‍. 1904ല്‍ ഭരണത്തെപ്പറ്റി ജനഹിതം അറിയാന്‍ "ശ്രീമൂലം പ്രജാസഭ" കൂടി നിലവില്‍വന്നു.
വേലുത്തമ്പിയും പാലിയത്തച്ചനും ഇംഗ്ലീഷുകാര്‍ക്ക് എതിരെ മലബാറും കൊച്ചിയും തിരുവിതാംകൂറും 1857 വരെ കേരളസമൂഹം മാറുന്നു സ്വാതിതിരുനാള്‍ പാരമ്പര്യത്തിന്റെ യവനിക പിച്ചിച്ചീന്തുന്നു തിരുവിതാംകൂര്‍ ഏറ്റെടുക്കാന്‍ ഗവര്‍ണര്‍ ജനറലിന്റെ നീക്കം തിരുവിതാംകൂറില്‍ വര്‍ക്കല തുരപ്പ്, മലബാറില്‍ തീവണ്ടി കേരളത്തിലെ യൂറോപ്യന്‍ നിക്ഷേപങ്ങളുടെ തുടക്കം ഇംഗ്ലീഷ് വൈദ്യശാസ്ത്രവും ആശുപത്രികളും സ്കൂളുകളും കോളേജുകളും പണ്ടാരപ്പാട്ട വിളംബരവും വിദ്യാഭ്യാസരംഗവും നിയമസഭ വരുന്നു ചാന്നാര്‍ലഹള മുതല്‍ മലയാളി മെമ്മോറിയല്‍ വരെ അരുവിപ്പുറം പ്രതിഷ്ഠയും സ്വാമി വിവേകാനന്ദന്റെ സന്ദര്‍ശനവും എസ്.എന്‍.ഡി.പി. യോഗവും സാമുദായിക സംഘടനകളും ദേശീയപ്രസ്ഥാനങ്ങളുടെ തുടക്കവും ഗാന്ധിജിയുടെ സന്ദര്‍ശനങ്ങളും മലയാള ഭാഷയുടെ വികാസവും രാമകൃഷ്ണപിള്ളയുടെ നാടുകടത്തലും മലബാര്‍ കലാപം അഥവാ മാപ്പിള കലാപം ദേശീയതയുടെ ചൂട് മലബാര്‍ രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മുസ്ലീം ലീഗിന്റെയും തുടക്കം സര്‍. സി.പി.യും തിരുവിതാംകൂര്‍ രാഷ്ട്രീയവും കൊച്ചിരാഷ്ട്രീയം സ്വാതന്ത്ര്യലബ്ധി വരെ തിരുകൊച്ചിയും ഐക്യകേരളവും


ശ്രീമൂലം തിരുനാള്‍ മഹാരാജാവ്

ബ്രിട്ടീഷുകാര്‍ നേരിട്ട് ഭരിച്ച മലബാറില്‍ തുടക്കം കുറിച്ച പ്രാദേശിക ഭരണസമ്പ്രദായം ആണ് അവിടങ്ങളിലെ പരിമിതമായ തോതിലുള്ള ജനാധിപത്യത്തിന്റെ തുടക്കം. 1865ലെ മദിരാശി നഗരവികസന നിയമം അനുസരിച്ച് കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, പാലക്കാട്, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളില്‍ 1866ലും 1867ലും മുന്‍സിപ്പാലിറ്റികള്‍ നിലവില്‍ വന്നു. സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തന മേല്‍നോട്ടം ക്രമേണ ഇവയ്ക്കായി. 1888ല്‍ ഇന്ത്യന്‍ നാട്ടുരാജ്യങ്ങളിലാദ്യമായി തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് "നിയമനിര്‍മ്മാണസഭ" അഥവാ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സ്ഥാപിച്ചുകൊണ്ട് വിളംബരം പുറപ്പെടുവിച്ചു. ദിവാന്‍ അധ്യക്ഷനും ചില ഉദ്യോഗസ്ഥന്മാരും, പൗരമുഖ്യന്മാരും മാത്രം അടങ്ങിയതായിരുന്നു ആദ്യം കൗണ്‍സില്‍. 1904ല്‍ ഭരണത്തെപ്പറ്റി ജനഹിതം അറിയാന്‍ "ശ്രീമൂലം പ്രജാസഭ" കൂടി നിലവില്‍വന്നു. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കു പകരം ക്രമേണ കരംതീരുവ, ബിരുദം എന്നിവയുടെ അടിസ്ഥാനത്തില്‍ ഈ സഭകളിലേക്ക് വോട്ടിംഗ് തുടങ്ങി. ഈ രണ്ട് സഭകളും ജനാധിപത്യ സംവിധാനത്തിന്റെ കിളിവാതിലുകളായിരുന്നു.

1925ല്‍ ആദ്യമായി കൊച്ചിയില്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവില്‍ വന്നു. നാല്പത്തി അഞ്ച് അംഗങ്ങളില്‍ 30 പേരെ വിശാലമായ സമ്മതിദാനാവകാശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുത്തത്. മദ്രാസ് പ്രവിശ്യയുടെ ഭാഗമായി മലബാറിലും, നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിലും കൊച്ചിയിലും കാലാകാലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളാണ് പിന്നീടുള്ള കാലം കേരളചരിത്രത്തെ ചലനാത്മകമാക്കിയത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ പൊതുനിയമത്തിനുള്ളില്‍ നിന്ന് ഈ നാട്ടുരാജ്യങ്ങള്‍ പല നിയമങ്ങളും നിര്‍മിച്ചു. ഭൂമി, ദായക്രമം, വിവാഹം തുടങ്ങിയവ സംബന്ധിച്ച നിയമങ്ങള്‍ കേരളസമൂഹത്തെ മാറ്റിമറിച്ചു.



top